വിഷാദത്തിന് മേലെ
പതിച്ചു വെക്കാനാ.
കള്ളങ്ങളില്‍ നിന്നും
കടം കൊണ്ട പുഞ്ചിരിയത്രയും
ഒട്ടിയ കവിളിലെ ഉപ്പു പുരണ്ട്
ഒട്ടാതെ പോയതിനാലാ.
മീശമുളക്കാത്ത മുഖത്ത്
സ്ഫടികഗോലി പോലെ
തിളങ്ങുന്ന,
മയില്‍പീലി പോലെ
നിറമുള്ള
ഒന്നുണ്ടായിരുന്നു.
കാലത്തിന്‍റെ
മഷിത്തണ്ടു കൊണ്ടാരോ
മായ്ച്ചു കളഞ്ഞതിനാലാ.
നിറം മങ്ങിയ
സ്വപ്നങ്ങളും
നിറം ചേര്‍ക്കാത്ത
നന്മകളും പകരം തരാം,
കടമായെങ്കിലും
ഒരു പുഞ്ചിരി തരാമോ?