Thursday, April 2, 2015

പണ്ടുപണ്ട്



മുത്തശ്ശിക്കഥയിലെ 
മുറുക്കി ചുവന്ന വാക്കുകള്‍ക്ക് 
ഡോള്‍ബി എഫക്ടാണ്
തിമിരക്കണ്ണുകള്‍ക്ക് 
എല്‍ഇഡി തിളക്കവും.
പണ്ടുപണ്ടെന്ന 
പറച്ചിലിനൊപ്പം 
പാറിപ്പോവും നമ്മള്‍.
കുറ്റാകൂരിരുട്ടില്‍ തട്ടിവീഴും.
തണുപ്പെന്ന് 
ചുണ്ട് വിറക്കുമ്പോള്‍ 
മാറൊട്ടിക്കിടന്ന് 
പിന്നെയും ചെറുതാവും. 
ജിന്നും പിശാശും 
വെള്ളിമുടിക്കെട്ടിനിടയിലൂടെ 
പല്ലിളിക്കും
ചാത്തനേറു കൊണ്ട് 
തലപൊളിയും. 
എല്ലാം കഴിഞ്ഞ്
'കഥയല്ലേ മക്കളേ'യെന്ന 
ഒരൊറ്റ ഉമ്മ കൊണ്ട് 
എല്ലാറ്റിനെയും 
കുടത്തിലടച്ച്‌
മുത്തശ്ശി ചിരിക്കും.

സത്യമായും മോനെ,
ടീവിക്കാലത്തിനും മുന്നേ 
ഞങ്ങള്‍ക്കൊരു 
മള്‍ട്ടിപ്ലക്സ് ലോകമുണ്ടായിരുന്നു

കൂടെയുള്ളവര്‍