Saturday, November 22, 2014

രണ്ടു കവിതകള്‍



ശഹീദ്
------------

റമദാന്‍ നിലാവില്‍
നക്ഷത്രമെന്ന്
തോന്നിക്കുന്നുണ്ട്
ഗസ്സയിലെ
പള്ളിമിനാരത്തില്‍

ദിക്റ് ചൊല്ലുന്നൊരു
തുളവീണ ചിറകുള്ള
പൂമ്പാറ്റക്കുഞ്ഞ്!

 
യതീം
-----------
അറിവിനും
അന്നത്തിനും
അതിര്‍ത്തി വരച്ച
അക്ഷരപ്രഭുക്കളേ,
ഉപ്പ മരിച്ചന്ന്
മണ്ണപ്പം ചുട്ട
കൈവെള്ള നോക്കി
ഉമ്മയും പറഞ്ഞതാണ്
രേഖയില്ലെന്ന്,
തെളിയാന്‍
വഴിയില്ലെന്ന്. 

No comments:

കൂടെയുള്ളവര്‍