ഓണപ്പൂക്കളോടൊപ്പം
ഉള്ളില്‍ വിരിയുന്നത്,
നാളേക്ക് വെച്ച പൂവിറുക്കരുതെന്ന്
മൗനമായ് കയര്‍ത്ത
തുമ്പച്ചെടിയോട്
പിണക്കമാണെന്ന് മുഖം വീര്‍പ്പിച്ച
തുമ്പപ്പൂ പോലൊരു പുഞ്ചിരി.
കണ്ണിറുക്കിയടക്കുമ്പോഴെല്ലാം
ഒഴുകിയെത്തുന്നത്
പെയ്തിറങ്ങിയ മിന്നല്‍ മഴയില്‍
ഒലിച്ചു പോയ പൂവട്ടിയും
നിറം മങ്ങിയ കുന്നിമണികളും.
ഇനിയൊരുനാളും
പൂക്കില്ലെന്നുറച്ച്
തുമ്പച്ചെടികളോടൊപ്പം
ഞാനുമുണ്ടിപ്പോഴുമീ തൊടിയില്‍!