പിറകീന്നു
വിളിക്കല്ലേയെന്നു
ചട്ടം കെട്ടി
ഇറങ്ങിയപാടെ
വട്ടം ചാടിയത്
കറുത്ത കണ്ടന്‍.
ബസ്സിന്റെ
ടയര് പഞ്ചറാവും
ആപ്പീസര്‍ക്ക്
വയറിളകും
അച്ചാരം പോലും
തിരിച്ചു കിട്ടാതെ
കച്ചോടം വെള്ളത്തിലാവും
പിറകില്‍
മീന്‍ മണമുള്ള
ഹോണ്‍ മുഴക്കത്തില്
ചതഞ്ഞരഞ്ഞൊരു
പൂച്ചക്കരച്ചില്‍.
അരികില്‍,
ദുശ്ശകുനമായ് വന്നു
കൊന്നില്ലേയെന്ന
കുറുഞ്ഞിക്കരച്ചില്‍.
കാണേണ്ടെന്നു
കണ്ണടച്ചപ്പോള്‍
അറിയാതെ
പുറത്തു വന്നത്
കറുകറുത്തൊരു
മ്യാവൂ!