എനിക്കറിയില്ല,
ചേട്ടാ പത്രമെന്ന്
നനഞ്ഞും വിയര്‍ത്തും
ചൂളമടിച്ചും ദിനവും കണി തന്ന
അവനെ.
കടും ചെമപ്പില്‍ കുറുന്നനെ
കറുത്ത വരയുള്ള കുപ്പായത്തിന്റെ
കഴുത്തിന് താഴെ രണ്ടാമത്തെ
ഹുക്കാണ് പൊട്ടിയത്.
അവനു പാകമല്ലാത്ത
കരിമേഘം പടര്‍ന്ന
നീലക്കുപ്പായത്തില്‍
ഒടുവിലത്തതും.
ഇനിയുമുണ്ടാവാമൊന്ന്,
ഓണക്കോടിയായ്
കരുതിവെച്ചത് -
ആവോ എനിക്കറിയില്ല.
സച്ചിനും സല്‍മാനും സാനിയയും
എന്റെ ബെഡ്കോഫിയില്‍
ബ്രിട്ടാനിയ ചാലിച്ച്
ഉമ്മറത്തൊപ്പമിരിക്കുമ്പോള്‍
സൈക്കിള്‍ ബെല്ലില്‍
ചിരിയൊതുക്കി
ഒരു കുന്നിറക്കത്തിന്റെ
വേഗത്തിലവന്‍
മടങ്ങിയിട്ടുണ്ടാവണം -
ഇല്ല, എനിക്കറിയില്ല.
കാളയും കരടിയും
അമറിത്തിമിര്‍ക്കുമ്പോള്‍
ഇന്നലെ വരാതെ
ഇന്നും വൈകിയതെന്തെന്ന്
കയര്‍ക്കുന്ന എനിക്ക്,
കനത്തു പെയ്യുന്ന
കരിമേഘമുള്ള
നീലക്കുപ്പായമുയര്‍ത്തി
മെലിഞ്ഞൊട്ടിയ
നെഞ്ചിന് കൂട്ടിലെ
ചരമക്കോളത്തില്‍
ചിരിക്കുന്ന അമ്മയെ കാട്ടിത്തന്നു
ഞാനറിയാതെ പോയ
അവന്.
16 comments:
ചിലരുണ്ട്, ഇപ്പോഴും...
ശ്രദ്ധിക്കപ്പെടാതെ ഇതുപോലെ പലരും..
:)
നാട്ടനുഭവത്തിന്റെ തിക്കാവുമല്ലേ.... ചങ്കിലാണ് വന്നു കുത്തുന്നത്.
നാട്ടനുഭവത്തിന്റെ തിക്കാവുമല്ലേ.... ചങ്കിലാണ് വന്നു കുത്തുന്നത്.
ഈ ഒഴാക്കന് ആണോ ആ അവന്
പളപളപ്പില്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിച്ച് അലോസരപ്പെടാന്‍ ആര്‍ക്കുണ്ട് സമയം. സന്തോഷത്തിന്രെ വഴികളില്‍ സഹജീവിയുടെ കണ്ണീരുകാണാനും അത് പരിഹരിക്കാനുമുള്ള ശ്രമവുമുണ്ടെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു ആധുനിക മനുഷ്യന്.
ഗ്രേറ്റ് ..
ആരാലും ശ്രദ്ധിക്കപ്പെടാത്തവരെ എല്ലാരും ശ്രദ്ധിക്കാന്‍ വേണ്ടി വേദനകള്‍ വരികളാക്കി കുറിച്ചിടുന്ന ശ്രദ്ധേയന്റെ ശ്രദ്ധ അഭിനന്ദനാര്‍ഹം തന്നെ.
ശരിക്കും മനസ്സില്‍ തട്ടി. ആശംസകള്‍
തങ്കത്തിന്റെ തിളക്കമുള്ള തട്ടാന്മാര്
ഭാഗ്യം വിതരണം ചെയ്യുന്ന നിര്ഭാഗ്യവാന്മാര്
ചൂടുള്ള വാര്‍ത്ത കൊണ്ടുവരുന്ന ചൂടില്ലാത്ത പയ്യന്മാര് ..
ഒരുപാട് ചിലര്‍ ഉണ്ട് ഇപ്പോഴും!
നല്ല ചിന്ത; വരികൾ.
ഐക്യദാർഢ്യം!
നമ്മള് അറിയാത്തവര്‍..അല്ലെ..അറിയാന്‍ ഒരിക്കലും ശ്രമിക്കാറില്ല നമ്മള്..
അറിയാതെ പോക്കുന്നവര്‍ എത്ര..
അറിഞ്ഞിട്ടും അറിയാതെ
പോകുന്നവരെത്ര?
@ യൂസുഫ്പ ,
Ranjith ചെമ്മാട്,
ahammedpaikat ,
ahammedpaikat ,
ഒഴാക്കന്. ,
CKLatheef,
faisu madeena ,
സ്വപ്നസഖി ,
ഇസ്മായില്‍ കുറുമ്പടി (തണല്‍) ,
jayanEvoor ,
Sreedevi ,
junaith :
വായിക്കപ്പെടാത്തവരെ വായിക്കാന്‍ കൂടെ ചേര്‍ന്ന, ഐക്യദാർഢ്യം പ്രഖ്യാപിച്ച എല്ലാ നല്ലമനസ്സുകള്‍ക്കും നന്ദി. ഇനിയും കൂടെയുണ്ടാവുമല്ലോ.
പുതിയ കവിത വായിക്കുമല്ലോ
താരാട്ട് അഥവാ തെരുവിന്റെ പാട്ട്
"മെലിഞ്ഞൊട്ടിയ
"നെഞ്ചിന് കൂട്ടിലെ
ചരമക്കോളത്തില്‍
ചിരിക്കുന്ന അമ്മയെ കാട്ടിത്തന്നു"
ഞാനറിയാതെ പോയ
അവന്".
അതെ സത്യമാണ്. തലയില്‍ ചുമക്കുന്ന "ചൂടുള്ള വാര്‍ത്ത"യുടെ ഭാരവുമായി അടുപ്പെരിയാനുള്ള നെട്ടോട്ടം. അതിനടയില്‍ സ്വന്തം ജീവിതത്താളിലെ ദുഃഖ വാര്‍ത്തകള്‍ ആര് വായിക്കാന്‍.
ശക്തമായ ഭാഷയും, നല്ല ചിന്തയും താങ്കളെ ശ്രദ്ധേയനാക്കുന്നു.
Post a Comment