Monday, September 19, 2016

ഒസ്യത്ത്



ചുട്ടുപൊള്ളുന്ന
പനിക്കാലത്ത്
നീ കുറുക്കിയ
ചുക്കുകാപ്പി കുടിക്കുന്ന
ലാഘവത്തില്‍
മരിച്ചങ്ങു പോണം.

നെറ്റി ചുളിച്ച്
മൂക്ക് പൊത്തി
മരണത്തെയങ്ങു
വലിച്ചു കുടിക്കണം.
മൂക്ക് ചുവപ്പിച്ച്
തല കുടയുമ്പോള്‍
മരണം നെഞ്ചിലൂടെ
പുകഞ്ഞു തുടങ്ങണം.

ഇത്രപെട്ടെന്ന്
തണുത്തുറഞ്ഞല്ലോയെന്ന്
നീ കൈപ്പുറം തഴുകുന്ന
മാര്‍ദവത്തില്‍ 
ഒരു ഇളം ചിരി
ബാക്കിവെക്കണം.
ഒരു രാപ്പനി പോലെയെന്ന്
നീ പോലും കൊതിക്കണം!

കൂടെയുള്ളവര്‍