Monday, September 19, 2016

മരണമേ



ഒരു കലണ്ടര്‍ താളുകൂടി
ചീന്തിയെറിഞ്ഞ്
പാഞ്ഞു വരികയാണ്.
കായ്ച്ചതും കരിഞ്ഞതും
കണക്കെടുപ്പിന്റെ കോളത്തില്‍
തമ്മില്‍ തല്ലുന്നുണ്ട്.
ഡിജിറ്റല്‍ വാച്ചും
ഹൃദയധമനിയും
ഞാനാദ്യമെന്നു
വാശികാട്ടുന്നുണ്ട്.
അകച്ചുമരിലെ
പുതിയ കലണ്ടറക്കങ്ങളില്‍
ഏതോ ഒന്ന് 
ചുവക്കാനൊരുങ്ങുന്നുണ്ട്.

ചക്രക്കറക്കത്തില്‍
നീര്‍ച്ചാല്‍കയത്തില്‍
വെള്ളമാലാഖമാര്‍ക്ക് നടുവില്‍
ആള്‍ക്കൂട്ടത്തിനിടയില്‍
മരണമേ...
എവിടെയാണെനിക്കുള്ള വാതില്‍
നീ പണിതുവെച്ചത്?

1 comment:

കൂടെയുള്ളവര്‍